Wednesday, June 15, 2022

 ചരിത്രവും കപട ചരിത്രവും - തിരുത്തി എഴുതേണ്ട ആവശ്യകതയും

കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ ആഭ്യന്തരമന്ത്രി ശ്രീ അമിത്ത് ഷാ ഒരു വസ്തുത തുറന്നു പറഞ്ഞു. ഔദ്യോഗികമായി സ്ക്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്ന ഇന്ത്യാ ചരിത്രം ഒരു കപട ചരിത്രമാണ്. കോളനി ഭരണ o അവസാനിച്ച് 75 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യൻ ചരിത്രമെന്ന പേരിരിൽ പുതു തലമുറയെ പഠിപ്പിക്കുന്നത് ഇന്ത്യയെ കോളനിയാക്കി ഭരിച്ച ദില്ലി സുൽത്താൻ മാരുടെയും മുഗളരുടെയും ബ്രിട്ടീഷുകാരുടെയുo ഇവർക്കെല്ലാം കങ്കാണിമാരായി പ്രവർത്തിച്ച രജപുത്രരുടെയും മൂന്നാം കിട നാടുവാഴികളുടെയും ചരിത്രമാണ്.
ഇന്ത്യയുടെ ചരിത്രം ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്. കുറഞ്ഞത് 4000 വർഷം മുമ്പെങ്കിലും വിശ്വാസപരമായി ഇന്ത്യ ഏകീകരിക്കപ്പെട്ടിരുന്നു. സൈന്ധവ സരസ്വതി മുദ്രകളും , മധ്യ ഇന്ത്യയിലെ ഭിംഖെട്ടയിലെ ലിഖിതങ്ങളിലും ഏറ്റവും തെക്ക് ആദി ചെല്ലൂരിലെ മുദ്ര കളിലും കാണുന്നത് അതിപുരാതനമായ ആ ഏകത്വമാണ്.
ചന്ദ്രഗുപ്ത മൗര്യൻ എന്ന ഇടയൻ 2300 വർഷം മുമ്പ് തന്നെ ഇന്ത്യയെ രാഷ്ട്രീയമായി ഏകീകരിച്ചിരുന്നു. BCE 2300 - 2200 കാലത്തെ മൗര്യ ഇന്ത്യ അക്കാലത്തെ ഭൂമിയിലെ സൈനിക സാമ്പത്തിക സൂപ്പർ പവർ ആയിരുന്നു. മൗര്യ സാമ്രാജ്യത്തിന്റെ തകർച്ചക്ക് ശേഷം ശതവാഹന ,ഗുപ്ത സാമ്രാജ്യങ്ങൾക്ക് ആഗോള തലത്തിലെ വാണിജ്യവ്യാപാര സൈനിക ശക്തിയുണ്ടായിരുന്നു. എട്ടാം ശതകത്തിലെ കാർക്കോട സാമ്രാജ്യം മധ്യ ഏഷ്യ മുതൽ വംഗദേശം വരെയാണ് വ്യാപിച്ചിരുന്നത്.
തെക്കൻ ഇന്ത്യയിലെ ചേര, ചോള,പാണ്ഡ്യ രാജ്യങ്ങൾ പലപ്പോഴും സാമ്രാജ്യങ്ങളുടെ രൂപം തന്നെ കൈവരിച്ചിരുന്നു. 3500 വർഷം മുമ്പ് പോലും . മെഡിറ്ററേനിയൻ പ്രദേശങ്ങളുമായും ഈജിപ്തുമായും ഈ ദക്ഷിണേന്ത്യൻ പ്രദേശങ്ങൾ വാണിജ്യത്തിൽ ഏർപ്പെട്ടിരുന്നു. ഭൂമിയിൽ ആദ്യമായി ഗുണമേൻമയുള്ള ഉരുക്ക് നിർമ്മിച്ചതും ദക്ഷിണ ഇന്ത്യയിലെ ചേരൻമാരായിരുന്നു. കർണ്ണാടകത്തിലെ ഹോയ്സാലരും ചാലൂക്യരും ഒറീസയിലെ കിഴക്കൻ ഗംഗാ വംശവുമൊക്കെ കെട്ടിപ്പൊക്കിയ മഹാത്ഭുതങ്ങൾക്ക് ഒരു കണക്കുമില്ല.
യൂറോപ്യൻ മാർ മെഡിറ്ററേനിയൻ തീരങ്ങളിൽ ചെറു കപ്പലുകളിൽ കറങ്ങി നടന്ന 11-ാം ശതകത്തിലാണ് ചോളർ ഭൂമിയിലെ ആദ്യ ബ്ലൂ വാട്ടർ നാവികസേന കെട്ടിപ്പടുത്ത് പാസഫിക്ക് സമുദ്രത്തിന്റെ തെക്കൻ തീരങ്ങളെപ്പോലും ഒരു നൂറ്റാണ്ട് നിയന്ത്രിച്ചത്.
ഇന്ത്യയുടെ മഹത്തായ ചരിത്രത്തെ തമസ്കരിച്ച് ഇന്ത്യാ ചരിത്രത്തെ ദില്ലി സുൽത്താൻ മാരുടെയും മുഗളമാരുടെയും ബ്രിട്ടീഷുകാരുടെയും ചരിത്രമാക്കി ചുരുക്കിയെഴുതിയത് കോളനി വാഴ്ച്ചക്കാലത്ത് അധിനിവേശ ശക്തികളുടെ സേവകരായും കങ്കാണിമാരായും പ്രവർത്തിച്ച് അളവറ്റ ധനവും ഭൂമിയും അധികാരവും കൈപ്പിടിയിലാക്കിയ വരേണ്യ വർഗ്ഗമാണ്. ബ്രിട്ടീഷുകാർ ഒഴിഞ്ഞു പോയിട്ടും ഈ വരേണ്യവർഗ്ഗം ഒഴിഞ്ഞു പോയില്ല. അവർ ഒഴിഞ്ഞു പോവുകയുമില്ല. ഈ വിഷ വീര്യമേറിയ ഇത്തിൾ ക്കണ്ണികളെ ഒഴിപ്പിച്ചാൽ മാത്രമേ ഇന്ത്യയുടെ യഥാർഥ ചരിത്രം നമ്മുടെ വരും തലമുറ ക്കെങ്കിലും പഠിക്കാനാകൂ.
.....

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...